ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

കുറ്റിപ്പുറത്തെ മൈലാഞ്ചിവീട്

കുറ്റിപ്പുറം: പെരുന്നാളിന്റെ മൊഞ്ച്കൂട്ടാന്‍ കുറ്റിപ്പുറത്തെ മൈലാഞ്ചിവീട്ടില്‍ തിരക്കോട് തിരക്കാണ്. കുറ്റിപ്പുറത്ത് സൗത്ത് ബസാറിലെ മൈലാഞ്ചി വീട്ടില്‍ വിരുത്തുള്ളിയില്‍ ബഷീറിന്റെ ഭാര്യ സീനത്തിന്റെ നിപുണതയിലാണ് അവരുടെ ബി.എസ്.എഫ് മൈലാഞ്ചി സംരംഭം നാടെങ്ങും പെണ്ണുങ്ങളില്‍ മൊഞ്ച് പരത്തുന്നത്.

ചെറിയ പെരുന്നാള്‍ ആഘോഷത്തെ മൈലാഞ്ചി ചോപ്പിലണിയിക്കാന്‍ ഇവിടെ ഒരു കൂട്ടം പാടുപെടുകയായിരുന്നു. 1997 ലാണ് കുറ്റിപ്പുറത്ത് മൈലാഞ്ചി നിര്‍മാണം ആരംഭിച്ച ഹൈദരാബാദിലെയും രാജസ്ഥാനിലെയും മറ്റും മൈലാഞ്ചിനിര്‍മാണ സ്ഥലങ്ങളിലെത്തി അവയുടെ നിര്‍മാണ രീതിയും പാക്കിങ്ങും മനസിലാക്കിയാണ് സഹധര്‍മ്മിണി സീനത്തിന്റെ സഹകരണത്തോടെ ബഷീര്‍ വീടിനോട് ചേര്‍ന്ന് സംരംഭം തുടങ്ങുന്നത്. തുടക്കത്തില്‍ ജ്യേഷ്ഠന്റെ ഭാര്യയും മറ്റു ചിലരും സഹായത്തിനുണ്ടായിരുന്നു.

ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യുകയാണ് പതിവ്. ട്യൂബ് മൈലാഞ്ചിയില്‍ നിന്നും ആരംഭിച്ച നിര്‍മാണം ഇന്ന് വ്യത്യസ്ത രീതിയിലുള്ള 12 ഇനം മൈലാഞ്ചികള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ എത്തിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസം വരെ കയ്യില്‍ ചോപ്പണിയിക്കുന്നത് മൈലാഞ്ചി മുതല്‍ ഏറെകാലം വരെ തന്നെ ചുവപ്പ് മായാതെ നില്‍ക്കുന്ന മൈലാഞ്ചി വരെ ഇന്ന് ഇവരുടെ നിര്‍മാണത്തിലുണ്ട്.

പെരുന്നാള്‍, ഓണം, വിഷു ആഘോഷങ്ങളിലാണ് മൈലാഞ്ചി കൂടുതല്‍ ചിലവാകുന്നത്. സീസണാകുമ്പോള്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കും. രാജസ്ഥാന്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് മൈലാഞ്ചിപ്പൊടി എത്തിച്ചാണ് നിര്‍മാണം. പ്രകൃതി ദത്ത ചേരുവകള്‍ ചേര്‍ത്ത് കുഴമ്പാക്കി പാക്കറ്റുകളിലേക്ക് മാറ്റാറാണ് രീതി. പാര്‍ശ്വഫലങ്ങളോ പ്രശ്‌നങ്ങളോ ഈ മൈലാഞ്ചി ഉപയോഗിച്ചവര്‍ക്ക് ഉണ്ടായിട്ടില്ലെന്ന് സീനത്തും ബഷീറും പറയുന്നു. ചുവപ്പ് കൂട്ടാന്‍ അധികം കെമിക്കലുകളോ ആസിഡുകളോ ചേര്‍ക്കാറില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബി.എസ്.എഫ് മൈലാഞ്ചി സംരംഭത്തിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. അറബ് മേഖലയിലടക്കം ഇന്ന് കുറ്റിപ്പുറത്ത് നിന്നും എത്തുന്ന മൈലാഞ്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. 20 ലധികം കുടുംബങ്ങള്‍ ഇതിലൂടെ ഉപജീവനം നടത്തിവരുന്നു. സീനത്തിനോടൊപ്പം 20 വനിതകളാണ് നിര്‍മാണ കമ്പനിയില്‍ മൈലാഞ്ചി കൂട്ടുണ്ടാകുന്നത്. മാനത്ത് ശവ്വാല്‍ അമ്പിളി ദര്‍ശിക്കുമ്പോള്‍ സീനത്തിന്റെ മൈലാഞ്ചി ചോപ്പ് പടരുക ആകാശം കണക്കെയാണ്.

15 വര്‍ഷകാലമായി മൈലാഞ്ചി മൊഞ്ചില്‍ സീനത്ത് നാട്ടുകാരെ ചുവപ്പണിയിക്കുന്നു. ഇത് കേരളത്തോളം പടരുന്നുമുണ്ട്. സീനത്ത് എന്ന പേരിന്റെ അര്‍ത്ഥം പോലെ പത്തരമാറ്റിന്റെ അഴകാണ് സീനത്തിന്റെ നിര്‍മാണത്തിലെ മൈലാഞ്ചി ചോപ്പിന്.

News @ Chandrika
8/8/2013 

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ