ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ഇരുപത്തഞ്ചോളം ഗുഹകളുമായി മങ്കട ഗ്രാമം

മങ്കട: ഗുഹകളുടെയും അയിരുമടകളുടെയും കഥ പറയുകയാണ്‌ മങ്കട ഗ്രാമം. ലോകത്ത്‌ ആദ്യമായി ബ്രിട്ടിഷുകാര്‍ ചെങ്കല്ല്‌ കണെ്ടത്തിയ ചരിത്രകഥയുറങ്ങുന്ന മങ്കട, അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണു നിരവധി ഗുഹകള്‍ ഇന്നും ചരിത്രസ്മാരകങ്ങളായി സ്ഥിതി ചെയ്യുന്നത്‌.

മങ്കട, പുളിക്കല്‍ പറമ്പ്‌, മുക്കില്‍ ചേരിയം, ചേരിയംമല, പെരുമ്പറമ്പ്‌, ഞാറക്കാട്‌, കുറുവ, മൊട്ടക്കുന്ന്‌ ഭാഗങ്ങളിലായാണ്‌ 25ലധികം ഗുഹകളുള്ളത്‌. കിലോമീറ്ററുകളോളം ദൂരം നടന്നുപോവാന്‍ കഴിയുന്ന തരത്തിലുള്ള ഗുഹകളും വാന്‍ ഗര്‍ത്തരൂപത്തിലുള്ള അയിരുമടകളുമാണ്‌ ഇവിടങ്ങളിലുള്ളത്‌. നിരവധി ചരിത്രവിദ്യാര്‍ഥികള്‍ പഠനഗവേഷണവുമായി ബന്ധപ്പെട്ട്‌ ഇവിടെ എത്താറുണ്ട്‌. ഒറ്റവരിപ്പാതയായി നീണ്ടുകിടക്കുന്ന ഗുഹകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇരിപ്പിടങ്ങളും വിശ്രമത്തറകളും കാണാം. വാവ്വാലുകളും ചീവീടുകളും വിഷപ്പാമ്പുകളുമാണ്‌ ഗുഹകളില്‍ താമസക്കാര്‍. പല വഴികളായി തിരിയുന്ന ഗുഹകളില്‍ ചില ഭാഗങ്ങള്‍ എത്തിപ്പെടുന്നതു പുഴകളിലേക്കും തോടുകളിലേക്കുമാണെന്നു പഴമക്കാര്‍ പറയുന്നു. ഈ അതിശയലോകം സ്വകാര്യ ഭൂമികളിലാണ്‌ കൂടുതലും.

ഇരുമ്പയിര്‌ കണെ്ടത്തുന്നതിനുവേണ്ടി ബ്രിട്ടിഷുകാര്‍ ഖനനം ചെയ്തെടുത്ത ഭാഗങ്ങളാണ്‌ ഗുഹകളായി അവശേഷിക്കുന്നത്‌. മങ്കട ചേരിയം മലയിലെ ഗുഹകളില്‍ മാത്രമാണ്‌ ഇപ്പോള്‍ മനുഷ്യവാസമുള്ളത്‌. ഇവിടെ അഞ്ച്‌ കുടുംബങ്ങള്‍ പാറമടകളിലാണു താമസിക്കുന്നത്‌. പുറംലോകത്ത്‌ അജ്ഞാതമായിരുന്ന മങ്കടയിലെ ഗുഹകള്‍ തേടി ഇപ്പോഴും പലരും ഇവിടെയെത്തുന്നുണ്ട്‌.

Thejsa Daily

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ