ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

കഥ പറയുന്ന ചീനിമരം


പൊന്നാനി . ചരിത്രത്തിലേക്ക്‌ ശിഖരങ്ങള്‍ വിരിച്ച ഈ ചീനിമരം പൊന്നാനിയുടെ പഴങ്കഥകളുടെ സൂക്ഷിപ്പുകാരനാണ്‌. സമര വീര്യത്തിന്റെയും പ്രതാപകാലത്തിന്റെയും കാഴ്ചക്കാരനാണ്‌. വെള്ളക്കാരന്‌ നാട്ടുകാരിസ്‌ത്രീയോടു തോന്നിയ ഭ്രമത്തെപൊന്നാനിക്കാര്‍ തല്ലിയൊതുക്കിയതിന്‌ സാക്ഷിയുമാണ്‌. പൊന്നാനി വലിയ ജാറത്തിനു സമീപത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇൌ‍ ചീനിമരത്തോടു ചോദിച്ചാലറിയാം ഈ നാടിന്റെ പാരമ്പര്യം.

കടലോരത്ത്‌ കുതിരയുടെകുളമ്പടിശബ്ദം കേട്ടിരുന്ന കാലം. പൊന്നാനിയിലെ മുസാവരി ബംഗാവിലേക്ക്‌ കണ്ണൂരില്‍നിന്ന്‌ മുസ്‌ലിം യുവതിയായ ജന്നത്തുബീവിയെ പട്ടാള ഉദ്യോഗസ്ഥന്‍ തട്ടിക്കൊണ്ടുവന്ന്‌ സായാഹ്ന സവാരിക്കായി ഈ ചീനിമരച്ചോട്ടിലെത്തി. അവശയായ സ്‌ത്രീയെകണ്ട്‌ സംശയം തോന്നിയ നാട്ടുകാര്‍ ചുറ്റും കൂടി. അപ്പോഴാണ്‌'കിഡ്നാപ്പിങ്ങിന്റെ ചുരുളഴിയുന്നത്‌.

പിന്നീട്‌ നാട്ടുകാര്‍ സംഘടിച്ച്‌ മുസാവരി ബംഗാവ്‌ വളഞ്ഞ്‌ കാവല്‍ക്കാരെ അടിച്ചുവീഴ്ത്തി യുവതിയെ മോചിപ്പിച്ചു. ഒരു നൂറ്റാണ്ട്‌ മുന്‍പു നടന്ന ഇൌ‍ ചരിത്രസംഭവത്തിന്‌ ഇന്നു സാക്ഷിയായിനില്‍ക്കുന്നത്‌ ഇൌ‍ ചീനിമരം മാത്രം.

പൊന്നാനിയിലെ റോഡരികില്‍ ഒട്ടേറെ ചീനിമരങ്ങളുണ്ടായിരുന്നെങ്കിലും പലതും കടപുഴകിയും വികസനത്തിന്‌ ബലിയാടുകളായും ഇല്ലാതായി. പത്തുപേര്‍ ഒരുമിച്ചു പിടിച്ചാല്‍പ്പോലും ചീനിമരത്തിന്റെ വണ്ണം അളക്കാന്‍ കഴിയില്ല. പൊന്നാനിയിലെ നിത്യസം ഭവങ്ങള്‍ക്കു സാക്ഷിയായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇൌ‍മരത്തിനു മുന്‍പില്‍ കാലം ഇനിയുംഅവശേഷിക്കുകയാണ്‌.

Manorama

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ